Mollywood
കൂട്ട് കൂടി കോമഡി പറഞ്ഞു നടക്കുന്ന മെല്‍വിന്‍ അല്ല, പുതിയ ഭാവത്തില്‍ നസ്‌ലെന്‍; കുരുതിയിലെ റസൂല്‍ ശ്രദ്ധ നേടുന്നു

പ്ലസ് ടു സ്കൂള്‍ ജീവിതവും പ്രണയവും സൗഹൃദവുമൊക്കെ പ്രമേയമാക്കി തയാറാക്കിയ ‘തണ്ണീര്‍മത്തന്‍ ദിനങ്ങള്‍’ എന്ന ചലച്ചിത്രം മലയാളികള്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. യുവതാരങ്ങളാല്‍ സമ്പന്നമായിരുന്ന ചിത്രത്തില്‍ ഏറെ ശ്രദ്ധ നേടിയ ഒരു കഥാപാത്രമായിരുന്നു ജെയ്സന്റെ കൂട്ടുകാരന്‍ മെല്‍വിന്‍. അസാധ്യ കോമിക് ടൈമിംഗും അനായാസ അഭിനയവും കൊണ്ട് ആ കഥാപാത്രത്തെ പ്രേക്ഷകരിലേക്ക് എത്തിച്ചത് നസ്‌ലെന്‍ ഗഫൂര്‍ എന്ന ബിടെകുകാരനാണ്. പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ ഒരുപ്പോലെ നേടിയ ചിത്രം കൂടിയായിരുന്നു ‘തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍’.
തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ എന്ന ഒറ്റ സിനിമയിലൂടെ മലയാളികളുടെ മനസ്സില്‍ ചേക്കേറിയ നസ്‌ലെന്‍ ഇപ്പോള്‍ ശ്രദ്ധേയനാകുന്നത് കുരുതി എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെയാണ്. അടിമുടി മാറ്റങ്ങളുമായാണ് നസ്‌ലെന്‍ കുരുതിയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. തണ്ണീര്‍ മത്തന്‍ ദിനങ്ങളില്‍ കൂട്ടുകാര്‍ക്കൊപ്പം കൂടി തമാശകള്‍ പറഞ്ഞ് നടക്കുന്ന കഥാപാത്രമായിരുന്നു നസ്‌ലെന്‍ അവതരിപ്പിച്ചത്. എന്നാല്‍, കുരുതിയില്‍ നേരെ വിപരീത കഥാപാത്രത്തെയാണ് നസ്‌ലെന്‍ അവതരിപ്പിച്ചിരിക്കുന്നത്. ചെറിയ പ്രായത്തില്‍ തന്നെ ഗൗരവകാരനായി മാറേണ്ടി വന്ന റസൂല്‍ എന്ന കഥാപാത്രത്തെയാണ് നസ്‌ലെന്‍ കുരുതിയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
മെല്‍വിനില്‍ നിന്നും റസൂലിലേക്ക് തന്റെ പേര് എഴുതി ചേര്‍ക്കാന്‍ നസ്‌ലെനാകുന്നുണ്ട്. മാമുക്കോയ, പൃഥ്വിരാജ്, മുരളി ഗോപി, റോഷന്‍ മാത്യു, മണികണ്ഠന്‍, ശ്രിന്ദ, ഷൈന്‍ ടോം ചാക്കോ തുടങ്ങിയ താരങ്ങള്‍ക്കൊപ്പം പിടിച്ചു നില്‍ക്കാന്‍ നസ്‌ലെനായിട്ടുണ്ട്. തീവ്ര ആശയങ്ങള്‍ പങ്കുവയ്ക്കുന്ന ഒരു ഗ്രൂപ്പില്‍ എത്തിപ്പെടുന്ന കഥാപാത്രമാണ് റസൂല്‍. ആ ചിന്തകളെ മനസില്‍ വച്ച് ചുറ്റുമുള്ളവരെയും ലോകത്തെയും കാണാന്‍ ശ്രമിക്കുകയാണ് റസൂല്‍. അതേസമയം, പ്രായത്തിന്റെതായ സംശയങ്ങളും ആശങ്കകളും എല്ലാം റസൂലിലുണ്ട്. റസൂല്‍ എന്ന കഥാപാത്രത്തിലൂടെ മലയാളത്തിലെ മികച്ച അഭിനേതാക്കളുടെ കൂട്ടത്തിലേക്ക് എത്തിപ്പെടുകയാണ് നസ്‌ലെന്‍.
കഥ പുരോഗമിക്കുമ്പോള്‍ റസൂലില്‍ മാറ്റങ്ങള്‍ ഉണ്ടാകുന്നുണ്ട്. ഉള്ളിലെ വെറുപ്പും ദേഷ്യവും എല്ലാം ശക്തി പ്രാപിക്കുന്നതിലാണ് റസൂല്‍ എന്ന കഥാപാത്രത്തില്‍ ക്യാരക്ടര്‍ ഡെവലപ്പ്‌മെന്റ് ഉണ്ടാകുന്നത്. മടുപ്പില്ലാതെ ഈ കഥാപാത്രത്തെ പ്രേക്ഷകര്‍ കണ്ടുകൊണ്ടിരിക്കും. അതിന്റെ പ്രധാന കാരണം നസ്‌ലെന്റെ പെര്‍ഫോമന്‍സാണ്. അനീഷ് പിള്ള കഥയെഴുതി മനു വാര്യര്‍ സംവിധാനം ചെയ്ത കുരുതി കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്‌തത്. ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് അഭിനന്ദ് രാമാനുജമാണ്.
പൃഥ്വിരാജ് പ്രൊഡക്ഷന്റെ ബാനറില്‍ സുപ്രിയ മേനോനാണ് കുരുതി നിര്‍മ്മിച്ചത്. ഭൂരിപക്ഷ വര്‍ഗീയതയും ന്യൂനപക്ഷ വര്‍ഗീയതയും ഹിന്ദു – മുസ്‌ലിം വിദ്വേഷവുമെല്ലാം പ്രമേയമാകുന്ന ചിത്രമാണ് കുരുതി. നാദിര്‍ഷയും ദിലീപും ഒന്നിക്കുന്ന ‘കേശു ഈ വീടിന്റെ നാഥന്‍’ എന്ന സിനിമയില്‍ നസ്‌ലെന്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കേശു എന്ന അറുപതുകാരനായി ദിലീപെത്തുന്ന ചിത്രത്തില്‍ ഊര്‍വശിയാണ് നായികാ. അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഹൃതിക് റോഷൻ, മേരാ നാം ഷാജി തുടങ്ങിയ ചിത്രങ്ങൾക്കു ശേഷം നാദിർഷ ഒരുക്കുന്ന ചിത്രം കൂടിയാണിത്.
Mollywood
കാവ്യയുടെ വിരല്‍ത്തുമ്പില്‍ പിടിച്ച് നടക്കുന്ന മഹാലക്ഷ്മി, പിന്നിലായി ദിലീപും; വൈറലായി വിമാനത്താവളത്തില്‍ നിന്നുള്ള താര കുടുംബത്തിന്റെ വീഡിയോ

മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യാ മാധവനും. താരങ്ങളെ പോലെ തന്നെ മകളായ മഹാലക്ഷ്മിയും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താര പുത്രിയാണ്. വളരെ അപൂര്‍വമായി മാത്രമാണ് മഹാലക്ഷ്മിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടാറുള്ളത്. കഴിഞ്ഞ ഓണത്തിനാണ് ദിലീപിന്റെയും കാവ്യായുടെയും കുടുംബ ചിത്രം സോഷ്യല്‍ മീഡിയയില്‍ അവസാനമായി പ്രത്യക്ഷപ്പെട്ടത്. ദിലീപും കാവ്യായും മീനാക്ഷിയും മഹാലക്ഷ്മിയും ഒരുമിച്ചെത്തിയ ഈ ചിത്രങ്ങള്‍ എല്ലാം തന്നെ ആരാധകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കാറുള്ളത്.
കാവ്യയുടെ വിരല്‍തുമ്പില്‍ പിടിച്ച് പോകുന്ന മഹാലക്ഷ്മിയുടെ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വിമാനത്താവളത്തില്‍ വച്ച് ആരാധകര്‍ പകര്‍ത്തിയ വീഡിയോയാണിത്. ദിലീപ് ഫാന്‍സ് ഗ്രൂപ്പുകളിലൂടെയാണ് വീഡിയോ പ്രചരിച്ചിരിക്കുന്നത്. ഗേറ്റില്‍ നിന്നും ചെക്കിംഗിന് ശേഷം കാവ്യായുടെ കൈ പിടിച്ച് ഗ്രൗണ്ടിലേക്ക് പോകുന്ന മഹാലക്ഷ്മിയുടെ വീഡിയോയാണ് ഇത്. ഇവര്‍ക്ക് പിന്നിലായി ദിലീപുമുണ്ട്. എന്നാല്‍, ഏത് വിമാനത്താവളത്തില്‍ നിന്നുമുള്ളതാണ് ഈ ദൃശ്യങ്ങള്‍ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഏറെ വിവാദങ്ങള്‍ക്ക് ശേഷം വിവാഹം കഴിച്ചവരാണ് നടന്‍ ദിലീപും നടി കാവ്യാ മാധവനും.
കാവ്യയെ വിവാഹം കഴിക്കനായാണ് ദിലീപ് മഞ്ജൂ വാര്യരുമായുള്ള ബന്ധം വേര്‍പ്പെടുത്തിയത് എന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെയായിരുന്നു ഇരുവരുടെയും വിവാഹം.1998ൽ വിവാഹിതരായ ദിലീപും മഞ്ജു വാര്യരും 2000ത്തിലാണ് മീനാക്ഷി എന്ന മകൾ ജനിക്കുന്നത്. പിന്നീട് 2015ൽ ഇരുവരും വിവാഹമോചിതരായി. 2009 ലായിരുന്നു വലിയ ആഘോഷത്തോടെ കാവ്യ മാധവന്റെയും ബിസിനസുകാരനായ നിഷാല്‍ ചന്ദ്രയുടെയും വിവാഹ0. എന്നാൽ, ആ ബന്ധത്തിന് അധികം ആയുസുണ്ടായിരുന്നില്ല. ആറ് മാസം കഴിഞ്ഞപ്പോഴെക്കും ഇരുവരും വേര്‍പിരിഞ്ഞുവെന്നുള്ള റിപ്പോര്‍ട്ട് വന്നു. വൈകാതെ നിഷാലുമായി കാവ്യ നിയമപരമായി വേർപിരിഞ്ഞു.
ഒടുവില്‍ ഏറെ വിവാദങ്ങള്‍ക്ക് ശേഷം മലയാള സിനിമയിലെ സൂപ്പർ ഹിറ്റ് ജോഡിയായിരുന്ന ദിലീപും കാവ്യയും വിവാഹിതരായി. 2016 നവംബർ 25നായിരുന്നു ഇവരുടെ വിവാഹം. 2018ലായിരുന്നു മഹാലക്ഷ്മിയുടെ ജനനം. കുഞ്ഞതിഥി എത്തിയതിന് ശേഷം പിറന്നാള്‍ ദിനത്തിലായിരുന്നു കാവ്യയും ദിലീപും മകളുടെ ഫോട്ടോ ആദ്യമായി പുറത്തുവിട്ടത്. വിജയദശമി ദിനത്തിൽ ജനിച്ചതിനാലാണ് കുഞ്ഞിന് മഹാലക്ഷ്മി എന്ന പേര് നൽകിയത് എന്നാണ് റിപ്പോർട്ടുകൾ. മക്കളായ മീനാക്ഷിയ്ക്കു൦ മഹാലക്ഷ്മിയ്ക്കും ഒപ്പമാണ് ദിലീപിന്റെയു൦ കാവ്യയുടെയും താമസം. വിവാഹ ശേഷം സിനിമയില്‍ നിന്നും ഇടവേളയെടുതിരിക്കുകയാണ് കാവ്യാ.
ലാല്‍ ജോസ് സംവിധാനം ചെയ്ത ‘ചന്ദ്രനുദിക്കുന്ന ദിക്കിൽ’ എന്ന ചിത്രത്തിലാണ് ആദ്യമായി ദിലീപും കാവ്യയും ആദ്യമായി നായികാനായകന്മാരായി അഭിനയിച്ചത്. മുകുന്ദന്‍, രാധ എന്നീ കഥാപാത്രങ്ങള്‍ ഇന്നും മലയാളി സിനിമാ ആരാധകരുടെ പ്രിയപ്പെട്ടവയാണ്. പിന്നീട്, തെങ്കാശിപ്പട്ടണം, മീശമാധവൻ, തിളക്കം, മിഴി രണ്ടിലും,റൺവെ, പിന്നേയും, പാപ്പി അപ്പച്ചാ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളില്‍ ഇവര്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചു. കാവ്യായുടെ പിറന്നാള്‍ ദിനത്തില്‍ ദിലീപിന്റെയും മഞ്ജു വര്യരുടെയും മകള്‍ മീനാക്ഷി പങ്കുവച്ച പോസ്റ്റ് ഏറെ വൈറലായി മാറിയിരുന്നു.
View this post on Instagram
Mollywood
പ്രിയപ്പെട്ട സുഹൃത്ത്, അന്നാണ് അവസാനമായി കണ്ടതും യാത്ര പറഞ്ഞതും; മോനിഷയ്ക്കൊപ്പമുള്ള നൊമ്പരപ്പെടുത്തുന്ന ഓര്‍മ്മകളുമായി മനോജ് കെ ജയന്‍

സർഗ൦ എന്നാ സിനിമയിലെ കുട്ടൻ തമ്പുരാൻ എന്ന ഒറ്റ കഥാപാത്ര൦ മാത്രം മതി മനോജ് കെ ജയന്‍ എന്ന നടന്റെ അഭിനയ മികവിനെ തിരിച്ചറിയാന്‍. മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് മനോജ് കെ ജയൻ എന്ന പുതുമുഖ നടന് നേടിക്കൊടുത്ത കഥാപാത്രമാണ് കുട്ടന്‍ തമ്പുരാന്‍. മലയാള ചലച്ചിത്ര മേഖലയില്‍ നായകനായും സ്വഭാവ നടനായും വില്ലനായുമൊക്കെ തിളങ്ങിയിട്ടുള്ള മനോജ് കെ ജയൻ മലയാളികളുടെ പ്രിയ താരമാണ്. വൈവിദ്ധ്യമാർന്ന വേഷങ്ങളിലൂടെ ശ്രദ്ധ നേടിയിട്ടുള്ള മനോജ് തമിഴിലും ശ്രദ്ധേയ സാന്നിധ്യമാണ്.
അടുത്ത സുഹൃത്തും നടിയുമായിരുന്ന മോനിഷയെ കുറിച്ച് മനോജ് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സാമഗാനം എന്ന സീരിയലിന്റെ ലൊക്കേഷനില്‍ വച്ച് പകര്‍ത്തിയ ചിത്രങ്ങളാണ് മനോജ് കെ ജയന്‍ പങ്കുവച്ചിരിക്കുന്നത്. മോനിഷയ്ക്കൊപ്പമുള്ള പഴയ ചിത്രങ്ങല്‍ പങ്കുവച്ചുക്കൊണ്ടാണ് മനോജ് മോനിഷയെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ‘മോനിഷ, എന്നും നൊമ്പരമുണർത്തുന്ന ഓർമ്മ… എൻറെ പ്രിയപ്പെട്ട സുഹൃത്തായിരുന്നു. സഹപ്രവർത്തകയായിരുന്നു. 1990-ൽ പെരുന്തച്ചനു ശേഷം “സാമഗാനം” എന്ന സീരിയലിൽ ഞങ്ങൾ വീണ്ടും ഒന്നിച്ചു. അതിലെ photos ആണിത്. 1992 ൽ കുടുംബസമേതത്തിൽ അവസാനമായി കണ്ടു. യാത്ര പറഞ്ഞു’ -മനോജ് കുറിച്ചു.
എംടി വാസുദേവന്‍ നായര്‍ രചിച്ച പെരുന്തച്ചന്‍ എന്ന ചിത്രം 1990ലാണ് റിലീസ് ചെയ്‌തത്. പറയിപ്പെറ്റ പന്തിരുകുലത്തിലെ അംഗമായ പെരുന്തച്ചനും മകനും തമ്മിലുള്ള മാനസിക സംഘര്‍ഷങ്ങളിലൂടെ കടന്നു പോയ ചിത്രം സംവിധാനം ചെയ്‌തത് അജയനാണ്. തിലകന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തില്‍ മനോജും മോനിഷുമായിരുന്നു മറ്റ് പ്രധാന കഥാപാത്രങ്ങള്‍. കുഞ്ഞിക്കാവ് തമ്പുരാട്ടിയായി മോനിഷയും ഉണ്ണി തമ്പുരാനായി മനോജ് കെ ജയനും ഗംഭീര പ്രകടനമാണ് കാഴ്ച വച്ചത്. അഭിനയ മികവിന്റെ ഊര്‍വശിപട്ടം സ്വന്തമാക്കിയ മോനിഷ ഇരുപത്തിയൊന്നാം വയസിലാണ് ഈ ലോകത്തോട് വിടപറഞ്ഞത്. നാല് ഭാഷകളിലായി 25ലധികം സിനിമകളിലാണ് ചുരുങ്ങിയ കാലം കൊണ്ട് മോനിഷ അഭിനയിച്ചത്.
എംടി വാസുദേവന്‍ നായര്‍ രചിച്ച് ഹരിഹരന്‍ സംവിധാനം ചെയ്ത ‘നഖക്ഷതങ്ങള്‍’ എന്ന സിനിമയിലൂടെയായിരുന്നു മോനിഷയുടെ സിനിമാ അരങ്ങേറ്റം. വെള്ളിത്തിരയിലെത്തി ക്ഷണനേരം കൊണ്ട് തന്റെ പ്രതിഭ തെളിയിച്ച് മറഞ്ഞ കലാകാരിയാണ് മോനിഷ. ആദ്യ ചിത്രത്തിലെ പ്രകടനത്തിലൂടെ തന്നെ മികച്ച നടിയ്ക്കുള്ള ദേശീയ അവാര്‍ഡ് നേടിയ നടിയാണ് മോനിഷ. മികച്ച നടിയ്ക്കുള്ള ദേശീയ അവാര്‍ഡ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ആളായിരുന്നു മോനിഷ. നഖക്ഷതങ്ങളുടെ റീമേക്കായ ‘പൂക്കൾ വിടും ഇതൾ’ എന്ന സിനിമയിലൂടെയായിരുന്നു മോനിഷയുടെ തമിഴ് സിനിമ അരങ്ങേറ്റം.
രാഘവേന്ദ്ര രാജ്കുമാർ നായകനായി അഭിനയിച്ച ചിരംജീവി സുധാകർ എന്ന ചിത്രത്തിലൂടെ കന്നഡ സിനിമയിലും അരങ്ങേറിയ മോനിഷയുടെ നൃത്ത അരങ്ങേറ്റം ഒന്‍പതാം വയസിലായിരുന്നു. അഭിനയത്തില്‍ സജീവമായി നില്‍ക്കവേ 1992 ഡിസംബർ 5നാണ് മോനിഷ മരിക്കുന്നത്. ചെപ്പടി വിദ്യ എന്നാ സിനിമയുടെ ചിത്രീകരണ൦ പുരോഗമിക്കുന്നതിനിടെയായിരുന്നു മരണം. ആലപ്പുഴയ്ക്കടുത്തുള്ള ചേര്‍ത്തലയില്‍ വച്ച് മോനിഷയും അമ്മയും സഞ്ചരിച്ചിരുന്ന കാര്‍ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. തലച്ചോറിനു പരിക്കേറ്റ മോനിഷ സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു.
Mollywood
വിവാഹ മോചനത്തിന് ഞാനും കാരണക്കാരിയാണ്, ആ മാറ്റത്തോട് പൊരുത്തപ്പെടാന്‍ എനിക്കായില്ല; മനസ് തുറന്ന് മംമ്ത മോഹന്‍ദാസ്

നടി, ഗായിക, നിര്‍മ്മാതാവ് എന്നീ നിലകളിലെല്ലാം പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ താരമാണ് മംമ്ത മോഹന്‍ദാസ്. മയൂഖം എന്ന സിനിമയിലെ ഇന്ദിര എന്നാ കഥാപാത്രത്തിലൂടെ മലയാളി മനസുകളില്‍ ചേക്കേറിയ നടിയാണ് മംമ്ത. 2015ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ സൈജു കുറിപ്പിന്റെ നായികയായാണ് താരം വേഷമിട്ടത്. പിന്നീടിങ്ങോട്ട് നിരവധി മലയാള സിനിമകളില്‍ വേഷമിട്ട മംമ്ത കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തോളമായി മലയാള സിനിമയുടെ ഭാഗമാണ്. 2020ല്‍ റിലീസ് ചെയ്ത ടോവിനോ ചിത്രം ‘ഫോറന്‍സിക്കി’ലെ ഋതിക സേവ്യര്‍ ഐപിഎസ് എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു.
വിജയ് നായകനായ വില്ല് എന്ന സിനിമയിലെ’ഡാഡി മമ്മി’ എന്ന ഗാനം ആലപിച്ചത് മംമ്തയാണ്. ഈ ഗാനം സൂപ്പര്‍ ഹിറ്റായിരുന്നു. മലയാളത്തിലെ യുവ താരങ്ങള്‍ക്കും സൂപ്പര്‍ താരങ്ങള്‍ക്കുമൊപ്പമെല്ലാം മംമ്ത അഭിനയിച്ചിട്ടിട്ടുണ്ട്. അതേസമയം, സിനിമയില്‍ തിളങ്ങി നിന്നിരുന്ന മംമ്തയുടെ സ്വകാര്യ ജീവിതം ഒരുപാട് പ്രതിസന്ധികള്‍ നിറഞ്ഞതായിരുന്നു. തന്റെ സ്വകാര്യ ജീവിതത്തെ കുറിച്ച് മംമ്ത പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സിനിമയില്‍ തിളങ്ങി നിന്നിരുന്ന സമയത്തായിരുന്നു മംമ്തയ്ക്ക് ക്യാന്‍സര്‍ ബാധിക്കുന്നത്. പതിനൊന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ്.
അന്ന് വെറും 24 വയസ് മാത്രമായിരുന്നു മംമ്തയുടെ പ്രായം. ക്യാന്‍സര്‍ പല തവണ നഷ്ടപ്പെത്തുമെന്നു കരുതിയിടത്ത് നിന്നും തിരിച്ചുപിടിച്ച ജീവിതത്തോട് നൂറു മടങ്ങ് പ്രണയമാണെന്ന് പലപ്പോഴും, മ൦മ്ത പറഞ്ഞിട്ടുണ്ട്. ‘ക്യാന്‍സറിനെക്കാളും അതിന്റെ ചികിത്സയെക്കാളും എന്നെ പേടിപ്പെടുത്തുന്നത് ഏകാന്തതയും ഒറ്റപ്പെടുത്തലുമാണ്. വിവാഹ മോചനത്തിന് ശേഷം മാനസികമായി ഞാന്‍ തകര്‍ന്നിരുന്നു. അതില്‍ നിന്നെല്ലാം മോചിതയാകാന്‍ ഞാന്‍ ഒരുപാട് സമയമെടുത്ത്.’ -മംമ്ത പറയുന്നു. 2011ലായിരുന്നു മംമ്തയുടെ വിവാഹം. എന്നാല്‍, ആ ബന്ധത്തിന് അധികനാള്‍ ആയുസുണ്ടയിരുന്നില്ല. അങ്ങനെ 2012ല്‍ മംമ്ത ആ വിവാഹ ബന്ധം വേര്‍പ്പെടുത്തുകയായിരുന്നു.
ഇരു കുടുംബങ്ങളുടെയും സമ്മതത്തോടെയായിരുന്നു മംമ്തയുടെയും പ്രജിത്ത് പത്മനാഭന്റെയും വിവാഹം. നാളുകള്‍ നീണ്ട സൗഹൃദത്തിനൊടുവിലായിരുന്നു ഇരുവരുടെയും വിവാഹം. ‘എല്ലാവരുടെയും സമ്മതത്തോടെയായിരുന്നു വിവാഹം. പക്ഷെ വിവാഹ ശേഷം പ്രജിത്തുമായുള്ള സൗഹൃദം പതിയെ പതിയെ ഇല്ലാതെയായി. പ്രജിത്ത് വല്ലാതെ മാറി. ആ മാറ്റത്തോട് പൊരുത്തപ്പെടാന്‍ എനിക്ക് സാധിച്ചില്ല. വിവാഹ മോചനത്തിന് ഞാന്‍ ഒരു കാരണക്കാരിയാണ്.’ -മംമ്ത പറയുന്നു. സിനിമയിലെ പോലെ തന്നെ സോഷ്യല്‍ മീഡിയയിലും സജീവ സാന്നിധ്യമാണ് മംമ്ത. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളുമെല്ലാം വളരെ പെട്ടന്നാണ് ശ്രദ്ധ നേടുന്നത്.
ജര്‍മ്മന്‍ ആഡംബര കാര്‍ നിര്‍മ്മാതാക്കളായ പോര്‍ഷയുടെ 911 സ്പോര്‍ട്സ് കാര്‍ സ്വന്തമാക്കിയ മംമ്തയുടെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം വൈറലായി മാറിയിരുന്നു. സ്പോര്‍ട്സ് കാര്‍ സ്വന്തമാക്കുന്ന ആദ്യ മലയാള നടിയാണ് മംമ്ത എന്നാണ് റിപ്പോര്‍ട്ടുകള്‍. റേസിങ് യെല്ലോ നിറത്തിലുള്ള 911 കരേറ എസ് മോഡലാണ് മംമ്ത സ്വന്തമാക്കിയിരിക്കുന്നത്. ഏകദേശം ഒരു കോടി എണ്‍പത്തിനാല് ലക്ഷം രൂപയാണ് മംമ്തയുടെ പോര്‍ഷ 911 കരേറ എസിന്റെ എക്സ് ഷോറൂം വില. നിരവധി കസ്റ്റമൈസേഷന്‍ സാധ്യതകളാണ് പോര്‍ഷ തങ്ങളുടെ സ്പോര്‍ട്സ് കാറുകള്‍ക്ക് നല്‍കുന്നത്. ഇതില്‍ ഏതൊക്കെയാണ് മംമ്ത തിരഞ്ഞെടുത്തിരിക്കുന്നത് എന്ന കാര്യത്തില്‍ വ്യക്തതയില്ല.
-
Trending Social Media2 years ago
പാവമാണ് അവൻ, അവന്റെ ജീവിതമാണ് ഇല്ലാതാക്കുന്നത്; നിറകണ്ണുകളോടെ മണിക്കുട്ടന്റെ അമ്മ
-
Celebrities3 years ago
ഷിയാസ് കരീമിന്റെ കുടുംബവുമൊത്തുള്ള വീഡിയോ പങ്ക് വെച്ച് ലക്ഷ്മി നക്ഷത്ര
-
Trending Social Media2 years ago
വന്ദനത്തിന് ശേഷം ഗാഥയെ കാണാൻ ലണ്ടനിലെത്തിയ ശ്രീനിവാസനും പ്രിയദർശനും കണ്ടത് ഞെട്ടിക്കുന്ന കാഴ്ച
-
Trending Social Media2 years ago
നവീനും ജാനകിക്കും മുന്നില്‍ സ്റ്റാർ മാജിക് താരങ്ങളുടെ ‘റാസ്പുടിൻ’ വേർഷൻ
-
Exclusive2 years ago
ഞാൻ വില്ലത്തിയല്ല, അമ്പിളിയ്ക്ക് ഏതോ ബെറ്റർ ചോയ്സുണ്ട്; ആദിത്യൻ-അമ്പിളി വിഷയത്തിൽ ഗ്രീഷ്മ
-
Trending Social Media2 years ago
ഞാൻ വിവാഹമോചിതനും ഒരു കുട്ടിയുടെ അച്ഛനുമാണ്; ഋതുവുമായി നാല് വർഷമായി പ്രണയത്തിലാണെന്ന് ജിയാ ഇറാനി
-
Trending Social Media2 years ago
അന്നേ ഞാൻ പറഞ്ഞതാണ് ആ ബന്ധം അധികനാൾ നിലനിൽക്കില്ലെന്ന്; ആദിത്യനെതിരെ ജയന്റെ മകൻ മുരളി ജയൻ
-
Trending Social Media2 years ago
മമ്മൂട്ടിയുടെ ദാമ്പത്യത്തെ കുറിച്ചുള്ള കാഴ്ച്ചപ്പാട് മാറ്റിയ ആ വിവാഹ മോചന കേസ്; മനസ്സ് തുറന്ന് താരം