Exclusive
ജോസഫ് എന്ന സിനിമയില്‍ പറയുന്ന അവയവദാന മാഫിയ യഥാര്‍ത്ഥത്തില്‍ സംഭാവിക്കാനിടയുണ്ടോ ? പോസ്റ്റ് വായിക്കാം..

കഴിഞ്ഞ വര്ഷം എം പദ്മകുമാര്‍ സംവിധാനം ചെയ്ത ജോസെഫെന്ന സിനിമ മികച്ച ബോക്സ്‌ഓഫീസില്‍ മികച്ച വിജയം കൈവരിച്ചിരുന്നു. ജോജുജോര്‍ജ് നായക വേഷത്തിലെത്തിയ ചിത്രം അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രമായിരുന്നു. അവയവദാന മാഫിയയെ പറ്റി ചിത്രത്തില്‍ പ്രതിപാദിക്കുന്നുണ്ട്. അതിനെ ആസ്പദമാക്കി ദീപു സദാശിവന്‍ എന്നൊരാള്‍ ഫെയിസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ലേഖനം ശ്രദ്ധയാകര്‍ഷിക്കുകയാണ്. പോസ്റ്റ് വായിക്കാം “ജോസഫ് സിനിമ കണ്ടിട്ട് അങ്ങനെയൊക്കെ യഥാര്ത്ഥത്തില് സംഭവിക്കാറുണ്ടോ? അഴിമതി രഹിതമല്ലാത്ത നമ്മുടെ നാട്ടിൽ തട്ടിപ്പൊക്കെ നടന്നു കൂടെ? നടെന്നേക്കാം എന്നൊക്കെ ചിന്തിച്ചവരും ഒരു വേള അകാരണമായി ഭീതി ഗ്രസിച്ചവരും പോലും നമ്മുടെയിടയിലുണ്ടെന്നറിയുന്നു. മരണാനന്തര അവയവ ദാനവും ജീവനോടെ അവയവദാനം നടത്തുന്നതും പല തലത്തില്‍ വ്യത്യസ്തമായ രണ്ടു തരം പ്രക്രിയകളും നടപടി ക്രമങ്ങളുമാണ്. ജോസെഫില്‍ പ്രതിപാദിക്കുന്ന സംഭവങ്ങള് എത്രത്തോളം യഥാര്ഥത്തില് സംഭവിക്കാനിടയുണ്ട്? എന്താണ് സത്യം? എന്താണ് മിഥ്യ? എന്തൊക്കെയാണ് സിനിമാക്കഥയ്ക്ക് വേണ്ടി നിറം പിടിപ്പിച്ച അതിശയോക്തികളായി അവതരിപ്പിച്ചത്? എന്ന് വസ്തുതാപരമായി നമ്മുക്കൊന്നു വിലയിരുത്താം.
കിഡ്നി റാക്കെറ്റ് എന്നൊക്കെ പണ്ടേ എല്ലാരും കേട്ടിട്ടുണ്ടാവും. നിര്ണ്ണയം സിനിമയില് അത് പ്രതിപാദ്യ വിഷയവുമായിട്ടുണ്ടല്ലോ?ശരിക്കും അവയവദാനം എന്ന പ്രക്രിയയുമായി ബന്ധപ്പെട്ടു നിയമ വിരുദ്ധ കാര്യങ്ങള്നടക്കാമോ? വര്ഷങ്ങള്ക്കു മുന്പ് കിഡ്നി മാറ്റിവെക്കല് തട്ടിപ്പുകള്പോലുള്ള സംഭവങ്ങള് നമ്മുടെ നാട്ടിലും നടന്നിട്ടുണ്ട്. അത് തടയാന്1994 മുതല് കര്ശനമായ നിയമനിര്മ്മാണം നടപ്പാക്കപ്പെട്ടിട്ടുണ്ട്. നാള്ക്കുനാള് ഇതില് കര്ശന വ്യവസ്ഥകള്പരിഷ്കരിച്ചു ചേര്ത്തിട്ടുണ്ട്. എങ്കിലും ഇന്നും ജീവനോടെ അവയവദാനം അഥവാ ജീവനുള്ള ദാതാവില് നിന്നും അവയവങ്ങള്‍ സ്വീകരിക്കുമ്പോള് പല വിധ അവിഹിതങ്ങളും അഴിമതിയും തത്വത്തില് നടക്കാം.
ലളിതമായി വിവരിച്ചാൽ ഇന്ന് നടന്നേക്കാനിടയുള്ള അധാര്മ്മിക പ്രവര്ത്തനങ്ങളുടെ രീതി താഴെപ്പറയും വിധം ആവും. ഉദാഹരണം സ്ത്രീധനക്കൈമാറ്റം നടക്കുന്നത് ഓർത്തുനോക്കുക, സ്ത്രീധന നിരോധന നിയമ പ്രകാരം കൊടുക്കുന്നതും വാങ്ങുന്നതും കുറ്റമാണെങ്കില്പ്പോലും ഇന്നും അത് പരസ്യമായ രഹസ്യമായി സംഭവിക്കുന്നുണ്ട്. ജീവിച്ചിരിക്കുമ്പോള് ദാനം ചെയ്യാവുന്നത് ചുരുക്കം അവയവങ്ങളെ ഉള്ളൂ. (ഉദാഹരണം വൃക്ക, കരളിന്റെ ഒരു ഭാഗം മുതലായവ) അതില് പ്രമുഖം വൃക്കയാണ്. നിയമ പ്രകാരം അടുത്ത ബന്ധു ആയിരിക്കണം ദാതാവ്, എന്നാല് ബന്ധുവിന്റെ അവയവം മാച്ച് ആവാത്ത പ്രത്യേക സാഹചര്യങ്ങളില് മറ്റുള്ളവരില്നിന്നും സ്വീകരിക്കാം. പക്ഷെ അത് പ്രതിഫലം കൈപ്പറ്റി ആവരുത്. ജീവകാരുണ്യപരമായ സഹാനുഭൂതി മുന് നിര്ത്തി മാത്രം ആവണം എന്നാണു നിയമം. ഇത് ഉറപ്പു വരുത്താന് കര്ശനമായ പേപ്പര് വര്ക്ക് ഉണ്ട്. വില്ലേജ് തലം തൊട്ടു സംസ്ഥാന തലം വരെയുള്ള ഓഫീസുകളില് നിന്നുള്ള വിവിധ അധികാരികളുടെ 21 ഓളം സര്ട്ടിഫിക്കറ്റ് (ഇതൊക്കെ കിട്ടാന് സാധാരണ ഗതിയില് രണ്ടു മാസം വരെ ഒക്കെ പിടിക്കും) കൂടാതെ നിയന്ത്രണ സമിതി ഇതൊക്കെ പരിശോധിച്ച് ഇത് സഹജീവി സ്നേഹം കൊണ്ട് മാത്രം ആണെന്ന് ബോധ്യപ്പെടണം. (ജീവകാരുണ്യം കൊണ്ടാണോ എന്ന് സംശയമുണ്ടെന്ന കാരണം കാണിച്ച് സമിതി അനുമതി നിഷേധിച്ച അവസരങ്ങൾ പലതുണ്ട് )
കിഡ്നി കാത്തിരിക്കുന്നവരുടെ നിര വളരെ വലുതാണ്, ദാനത്തിനായി തയ്യാറാവുന്നവരുടെ എണ്ണം തീരെ കുറവും. അത് കൊണ്ട് തന്നെ ജീവന് പോലെ വിലപ്പെട്ട ഒന്ന് നില നിര്ത്താന് എന്തും ചെയ്യാന് റെഡി ആവുന്ന മാനസികാവസ്ഥയിലാണ് പലരും. ഇതിനാല്ത്തന്നെ ഇതില്‍ ഇടനിലക്കാര് ഉണ്ട് എന്നത് കേട്ട് കേള്വി ഉള്ള സംഗതിയാണ്. അവിടെ നടന്നേക്കാവുന്ന നിയമ വിരുദ്ധ പ്രവര്ത്തനങ്ങള്‍ ഇവയൊക്കെയാണ്. കിഡ്നി ദാതാക്കള് ആവാന് പാവപ്പെട്ടവരെ പ്രേരിപ്പിക്കുന്നു, ആവശ്യക്കാരില് നിന്നും മാക്സിമം തുക വാങ്ങി, അതിലൊരു ഭാഗം എടുത്തതിനു ശേഷം കുറഞ്ഞ ഒരു തുക ദാനം ചെയ്യുന്നവര്ക്ക് നല്കുന്നു. ഇത്തരം ഒന്ന് നടന്നു എന്ന് തെളിയിക്കപ്പെട്ടാല് നിലവില്കടുത്ത ശിക്ഷയാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഒരു കോടി വരെ മാക്സിമം പിഴയും തടവും ലഭിക്കാം, ഇതിന്റെ ഭാഗം ആവുന്ന ഡോക്ടര്ക്ക് പ്രാക്ടീസ് ചെയ്യാന് ഉള്ള ലൈസന്സ് വരെ പോവാം.
പക്ഷെ പരസ്പര ധാരണ പ്രകാരം നിയമത്തെ മറികടക്കുന്നതായത് കൊണ്ട് ഇത് പുറത്തു അറിയാറില്ല. ചുരുക്കം പറഞ്ഞാല് അവയവ ദാന രംഗത്തു നടന്നേക്കാനിടയുള്ള അവിഹിത/അധാര്മ്മിക ഇടപാടുകള്‍ തടയാനും അനേകരേ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വരാനും മരണാനന്തര അവയവദാനം പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്. എന്നാല് ജോസഫ് സിനിമയില് പ്രതിപാദ്യ വിഷയം ആയത് ജീവനോടെയിരിക്കെ ഉള്ള അവയവദാനം അല്ല. മസ്തിഷ്ക മരണവും മരണാന്തര അവയവദാനവുമാണ്. വിരോധാഭാസമെന്തെന്നാൽ മരണാനന്തര അവയവദാനം സമൂഹത്തിൽ കുറയും തോറും ലൈവ് ഡൊണേഷൻ മുഖാന്തിരം അധാർമ്മിക പ്രവർത്തനങ്ങൾ നടക്കാനുള്ള സാധ്യത കൂടുകയാണുണ്ടാവുക. മരണാനന്തര അവയവദാനത്തില് സിനിമയില്‍ പ്രതിപാദിക്കും വിധം ഓര്ഗനൈസ്ഡായ ക്രൈമും അവയവ ദാന മാഫിയയും പ്രവര്ത്തിക്കാന് യാതൊരു സാധ്യതയും ഇന്ത്യയില്‍ പ്രത്യേകിച്ച് കേരളത്തില് ഇന്ന് നില നില്ക്കുന്നില്ല. കാരണം കര്ശനമായ ചട്ടങ്ങളും നിയമങ്ങളും വ്യവസ്ഥകളും ഇതുമായി ബന്ധപ്പെട്ടു നിലവിലുണ്ട്.
ഒരു ഡോക്ടര് വിചാരിച്ചാല് തനിക്ക് ഇഷ്ടം ഉള്ള ഒരാള്ക്ക് അവയവം കൈമാറാന് മുന്കൂട്ടി നിശ്ചയിക്കാന് പറ്റില്ല. സ്വീകര്ത്താവ് ആരാണെന്ന് നിശ്ചയിക്കുന്നത് സര്ക്കാര്‍ ഓണ്ലൈന്ലിസ്റ്റ് പ്രസിദ്ധീകരിക്കുന്ന പ്രയോറിറ്റി പ്രകാരമാണ്. ഇതിനു അനേകം ക്രൈറ്റീരിയകളുണ്ട്, ഡൈനാമിക്ക് ആയ ഈ ഓണ്ലൈന് മുന്ഗണന ലിസ്റ്റ് ഏതു നിമിഷവും മാറാം. ലിസ്റ്റിനു വെളിയില് ഉള്ള ഒരാള്ക്ക് അവയവം മാറ്റി വെക്കാനോ, മറിച്ചു കൊടുക്കാനോ ഒന്നും പറ്റില്ല. ഗൂഡാലോചന സിദ്ധാന്തങ്ങള് മൂലമുള്ള തെറ്റിധാരണകളും, ബ്രെയിന് ഡെത്ത് പോലുള്ളവയ്ക്ക് പിന്നിലുള്ള ശാസ്ത്രീയ സാങ്കേതിക വശങ്ങളെക്കുറിച്ചുള്ള ധാരണാ പിശകും ആണ് പലരെയും സംശയത്തോടെ ഇതിനെ വീക്ഷിക്കാന്‍ പ്രേരിപ്പിക്കുന്നത്. എന്ത് കൊണ്ട് മരണാനന്തര അവയവദാനത്തില് സിനിമാക്കഥ സംഭവിക്കില്ല എന്നത് ഇനിയുള്ള പോസ്റ്റുകളില് വിശദമായി പറയാം.”
Exclusive
കല്യാണം കഴിക്കാന്‍ വീട്ടില്‍ നിന്നോ നാട്ടില്‍ നിന്നോ സമ്മര്‍ദ്ദം ഇല്ല, അടിച്ച് പാമ്പായാല്‍ വീട്ടില്‍ കൊണ്ട് വിടാന്‍ മോഹന്‍ലാലിനെ വിളിക്കും -മനസ് തുറന്ന് ഉണ്ണി മുകുന്ദന്‍

മലയാള ചലച്ചിത്ര മേഖലയിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനാണ് ഉണ്ണി മുകുന്ദന്‍. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ കരിയറില്‍ മുന്നേറുന്ന ഉണ്ണി മുകുന്ദന്‍ ആരാധക പിന്തുണയുടെ കാര്യത്തില്‍ ഒട്ടും പിന്നിലല്ല. തനിക്ക് ലഭിക്കുന്ന ഓരോ കഥാപാത്രങ്ങള്‍ക്കും വേണ്ടി ശരീരത്തെ മാറ്റിയെടുക്കാനും ലുക്കില്‍ വ്യത്യസ്തത കൊണ്ടുവരാനും ശ്രദ്ധിക്കാറുള്ള ഉണ്ണി മുകുന്ദന്‍ സോഷ്യല്‍ മീഡിയയിലും സജീവ സാന്നിധ്യമാണ്. താരത്തിന്റെ ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കുമെല്ലാം മികച്ച പിന്തുണയാണ് ആരാധകരില്‍ നിന്നും ലഭിക്കാറുള്ളത്. ഇതിനെല്ലാം പുറമേ, മലയാള സിനിമയിലെ മോസ്റ്റ് എലിജിബിള്‍ ബാച്ചിലര്‍ കൂടിയാണ് ഉണ്ണി മുകുന്ദന്‍.
മലയാള സിനിമയില്‍ അവിവാഹിതരായ നടന്മാര്‍ വളരെ ചുരുക്കമാണ്. അതില്‍ ഒരാളാണ് ഉണ്ണി. അതുക്കൊണ്ട് തന്നെ മലയാളി പെണ്‍ക്കുട്ടികളുടെ ഉറക്കം കെടുത്തുന്ന നടന്‍ എന്നൊരു പേരും ഉണ്ണി മുകുന്ദനുണ്ട്. പൃഥ്വിരാജ്, മംമ്താ മോഹന്‍ദാസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഭ്രമം എന്ന സിനിമയാണ് ഉണ്ണി മുകുന്ദന്റെതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്‌തത്. ഓടിടി പ്ലാറ്റ്ഫോമായ ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്ത ചിത്രം മികച്ച പ്രതികരണം നേടിയാണ് മുന്നേറുന്നത്. ഇപ്പോഴിതാ, ഭ്രമത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഉണ്ണി മുകുന്ദന്‍ നല്‍കിയ അഭിമുഖമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
പൃഥ്വിരാജിനോട് ആരോഗ്യകരമായ ഒരു അസൂയ തനിക്കുണ്ട് എന്നാണ് ഉണ്ണി മുകുന്ദന്‍ പറയുന്നത്. ‘നമ്മള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന തര൦ സിനിമകള്‍ ചെയ്യുന്ന നടനാണ് രാജു. എല്ലാതരം സിനിമകളിലും രാജുവിനെ നമുക്ക് നായകനാക്കാനാകും. ജോലിയോടുള്ള രാജുവിന്റെ ധര്‍മ്മം, വ്യക്തത, ആത്മസമര്‍പ്പണം ഒക്കെ കാണുമ്പോള്‍ നമ്മള്‍ക്കും അങ്ങനെ ആയാല്‍ കൊള്ളാം എന്ന് തോന്നും. അതുക്കൊണ്ട് തന്നെ രാജുവിനോട് എനിക്ക് ആരോഗ്യകരമായ ഒരു അസൂയയുണ്ട്. അത്രയും മികച്ച ഒരു നടനാണ് അദ്ദേഹം. അതുക്കൊണ്ടാണ് നമുക്കും അതൊരു പ്രചോദനമാകുന്നത്.’ -ഉണ്ണി മുകുന്ദന്‍ പറയുന്നു.
‘അടിച്ച് പാമ്പായി ആരും വീട്ടില്‍ കൊണ്ടുപ്പോയി ആക്കേണ്ട സ്ഥിതി ഇതുവരെ ഉണ്ടായിട്ടില്ല. അങ്ങനെ ഉണ്ടായാല്‍ വീട്ടിലെത്തിക്കാന്‍ മോഹന്‍ലാലിനെ അല്ലെങ്കില്‍ സൈജു കുറുപ്പിനെ വിളിക്കും’ -ഉണ്ണി മുകുന്ദന്‍ പറഞ്ഞു. ഏറ്റവും സുന്ദരിയായ അഭിനേത്രിയായി ആരെയാണ് തോന്നിയിട്ടുള്ളത് എന്ന ചോദ്യത്തിന് എല്ലാവരെയും അങ്ങനെ സുന്ദരികളായി തോന്നിയിട്ടുണ്ട് എന്നായിരുന്നു ഉണ്ണിയുടെ മറുപടി. അങ്ങനെ സുന്ദരിയെന്നു ഒരാളുടെ പേര് മാത്രം പറയാന്‍ സാധിക്കില്ല എന്നും ഉണ്ണി പറയുന്നു. വര്‍ക്ക്ഔട്ട് ചെയ്യുന്നതിന് എളുപ്പ വഴികള്‍ ഒന്നുമില്ല എന്നും ഒരു ചോദ്യത്തിന് മറുപടിയായി ഉണ്ണി പറയുന്നുണ്ട്.
‘കല്യാണം കഴിക്കാന്‍ പറഞ്ഞു വീട്ടില്‍ നിന്നോ നാട്ടില്‍ നിന്നോ ആരും നിര്‍ബന്ധിക്കാറില്ല. വല്ലപ്പോഴും അഭിമുഖ൦ ചെയ്യുന്നവരാണ് കല്യാണത്തെ കുറിച്ച് എന്നെ ഓര്‍മിപ്പിക്കുന്നത്.’ -ഉണ്ണി വ്യക്തമാക്കി. വിഷ്ണു മോഹന്‍ തിരക്കഥയെഴുതി
സംവിധാനം ചെയ്യുന്ന ‘മേപ്പടിയാന്‍’ എന്ന ചിത്രത്തിലാണ് ഉണ്ണി മുകുന്ദന്‍ ഇപ്പോള്‍
അഭിനയിക്കുന്നത്. ഒരു പക്കാ ഫാമിലി എന്റർടൈനർ ആയിട്ട് ഒരുങ്ങുന്ന മേപ്പടിയാനിൽ
അഞ്ജു കുര്യനാണ് നായിക.
ജയകൃഷ്ണൻ എന്ന മെക്കാനിക്കിന്റെ കഥാപത്രമാണ്
സിനിമയിൽ ഉണ്ണി മുകുന്ദൻ അവതരിപ്പിക്കുന്നത്. ഇന്ദ്രൻസ്, സൈജു കുറുപ്പ്, അജു വർഗീസ്, കലാഭവൻ ഷാജോൺ, നിഷ സാരംഗ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന
കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
Exclusive
ഞാന്‍ പേര്‍ളിയുടെ ഒരു വലിയ ഫാനാണ്; എനിക്കവളെ ഒരുപാട് ഇഷ്ടമാണ്, അത് അവള്‍ക്കും അറിയാം -പേര്‍ളി മാണിയെ കുറിച്ച് പൂര്‍ണിമ ഇന്ദ്രജിത്ത്

വളരെ കുറച്ചു സിനിമകളിലൂടെ മലയാളി മനസുകളില്‍ ഇടം നേടിയ നടിയാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ പൂര്‍ണിമ തന്റെ കൊച്ചു കൊച്ചു സന്തോഷങ്ങളും ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പമുള്ള രസകരമായ നിമിഷങ്ങളുമെല്ലാം ആരാധകരുമായി പങ്കുവയ്ക്കുന്നത് പതിവാണ്. പൂര്‍ണിമയെ പോലെ തന്നെ ആ കുടുംബത്തിലെ മറ്റെല്ലാവരും മലയാളി പ്രേക്ഷകരുടെ പ്രിയങ്കരരാണ്. സിനിമാ വിശേഷങ്ങളും കുടുംബ വിശേഷങ്ങളുമെല്ലാം ഈ താരകുടുംബം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
നടി എന്നതിന് പുറമേ കേരളത്തിലെ അറിയപ്പെടുന്ന ഒരു ഫാഷന്‍ ഡിസൈനര്‍ കൂടിയാണ് പൂര്‍ണിമ. ധരിക്കുന്ന വസ്ത്രങ്ങളിലും ആഭരണങ്ങളിലും തന്റെതായ ഫാഷന്‍ സ്റ്റേറ്റ്മെന്റുകള്‍ നല്‍കാറുള്ള പൂര്‍ണിമ അടുത്തിടെ Outstanding Woman Entrepreneur of Kerala എന്ന ശ്രദ്ധേയ വനിതാ സംരംഭകത്വ അവാര്‍ഡും നേടിയിരുന്നു. സിനിമാ-സീരിയല്‍ എന്ന നിലയില്‍ നിന്നും സംരംഭക എന്ന നിലയില്‍ തന്റെ സ്ഥാനം ഉറപ്പിച്ച വ്യക്തി കൂടിയാണ് പൂര്‍ണിമ. 2013ലാണ് പൂര്‍ണിമ ‘പ്രാണ’ എന്ന സ്ഥാപനം ആരംഭിക്കുന്നത്. വളരെ കുറച്ച് നാളുകള്‍ കൊണ്ട് തന്നെ പൂര്‍ണിമയുടെ ഈ സംരംഭം മലയാളികളുടെ ശ്രദ്ധ ആകര്‍ഷിച്ചു.
ഇന്ത്യന്‍, വെസ്റ്റേണ്‍ ട്രെന്‍ഡുകള്‍ക്കൊപ്പം കേരള കൈത്തറിയിലും ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ടായിരുന്നു പ്രാണയുടെ പ്രവര്‍ത്തനങ്ങള്‍. ഇതൊക്കെയാണെങ്കിലും മക്കളായ പ്രാര്‍ത്ഥനയുടെയും നക്ഷത്രയുടെയും അടുത്ത സുഹൃത്ത് കൂടിയാണ് പൂര്‍ണിമ. അടുത്തിടെ, മക്കള്‍ക്കും അവരുടെ സുഹൃത്തുക്കള്‍ക്കും ഒപ്പം വെക്കേഷന്‍ ആഘോഷിക്കുന്ന തന്റെ ചിത്രങ്ങള്‍ പൂര്‍ണിമ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. അവതാരകയും നടിയുമായ പേര്‍ളി മാണിയെ കുറിച്ച് പൂര്‍ണിമ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പേര്‍ളി അവതരിപ്പിച്ച അഭിമുഖ പരിപാടിയില്‍ സംസാരിക്കവെയാണ് താരം മനസ് തുറന്നത്. താനൊരു വലിയ പേര്‍ളി ഫാനാണ് എന്നാണ് പൂര്‍ണിമ പറയുന്നത്.
‘ഞാനൊരു വലിയ പേര്‍ളി ഫാനാണ്. അവളില്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ട കാര്യം ക്യാമറയ്ക്ക് മുന്‍പിലാണെങ്കിലും പിന്നിലാണെങ്കിലും അവള്‍ ഒരുപ്പോലെയാണ്. ചിരിച്ചും ചിരിപ്പിച്ചുമാണ് പേര്‍ളിയെ കാണാറുള്ളത്. സന്തോഷമാണെങ്കിലും ചമ്മലാണെങ്കിലും അത് അവളുടെ മുഖത്ത് കാണാം. വളരെ കൂള്‍ കൂളായി ഇടപഴകുന്ന ആളാണ് പേര്‍ളി. എനിക്ക് പേര്‍ളിയെ ഒരുപാട് ഇഷ്ടമാണ്. അത് അവള്‍ക്കും അറിയാം.’ -പൂര്‍ണിമ പറയുന്നു. പൂര്‍ണിമയുടെ ഈ വാക്കുകള്‍ ഇതിനോടകം തന്നെ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു.
അവതാരികയായി അരങ്ങേറി മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് പേർളി മാണി. ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ആരാധക പിന്തുണ വർധിച്ച പേർളി പിന്നീട് യൂട്യൂബ് ചാനലിലൂടെ സജീവമാകുകയിരുന്നു. ശ്രീനിഷും പേര്‍ളിയും തമ്മിലുള്ള പ്രണയവും വിവാഹവുമെല്ലാം ഏറ്റെടുത്ത സോഷ്യൽ മീഡിയ പേർളിയുടെ ഗർഭകാലവും ആഘോഷമാക്കിയിരുന്നു. പേർളിഷ് എന്ന് ആരാധകർ സ്നേഹത്തോടെ വിളിക്കുന്ന ഈ താരദമ്പതികൾക്ക് 2021 മാർച്ച് 20നാണ് പെൺകുഞ്ഞ് പിറന്നത്. മകൾ ജനിച്ച വിവരം ആദ്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത് ശ്രീനിഷാണ്.
Exclusive
അഭിമുഖത്തിനിടെ മകള്‍ കരഞ്ഞു, പേര്‍ളി ചെയ്‌തത് കണ്ട് കയ്യടിച്ച് ആരാധകര്‍; സ്ത്രീകള്‍ക്കും അമ്മമാര്‍ക്കും അഭിമാനമാണ് പേര്‍ളിയെന്ന് സോഷ്യല്‍ മീഡിയ

അവതാരകയായ പേർളി മാണിയുടെയും നടൻ ശ്രീനിഷിന്റെയും പ്രണയവും വിവാഹവുമെല്ലാം ആഘോഷമാക്കിയവരാണ് മലയാളികൾ. അവതാരികയായി അരങ്ങേറി മലയാളികളുടെ പ്രിയങ്കരിയായി മാറിയ പേർളിയും നടൻ ശ്രീനിഷും കണ്ടുമുട്ടുന്നതും അടുപ്പത്തിലാകുന്നതുമെല്ലാം ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയാണ്. ലോകമെമ്പാടുമുള്ള മലയാളികളെ സാക്ഷിയാക്കിയാണ് പേർളിയും ശ്രീനിഷും തങ്ങളുടെ പ്രണയം വെളിപ്പെടുത്തിയത്. ഇരുവരുടെയും പ്രണയവും വിവാഹവും ദാമ്പത്യവുമെല്ലാം അടുത്ത സുഹൃത്തിനെ പോലെ മലയാളികൾക്ക് അറിയാം എന്ന് വേണം പറയാൻ.
ബിഗ് ബോസ് വീടിനുള്ളിൽ നിന്ന് പുറത്തിറങ്ങിയ ശേഷവും ഇരുവരും ജീവിതത്തിലെ ഓരോ നിമിഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ടായിരുന്നു. ശ്രീനിഷും പേര്‍ളിയും തമ്മിലുള്ള പ്രണയവും വിവാഹവുമെല്ലാം ഏറ്റെടുത്ത സോഷ്യൽ മീഡിയ പേർളിയുടെ ഗർഭകാലവും ആഘോഷമാക്കിയിരുന്നു. പേർളിഷ് എന്ന് ആരാധകർ സ്നേഹത്തോടെ വിളിക്കുന്ന താര ദമ്പതികളുടെ മകള്‍ നിലയും പ്രേക്ഷകര്‍ക്ക് സുപരിചിതരാണ്. അവതാരക എന്നതിന് പുറമേ അമ്മ എന്ന നിലയിലാണ് പേര്‍ളിയെ ഇപ്പോള്‍ ആരാധകര്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നത്. അടുത്തിടെ സൈമ അവാര്‍ഡ്സില്‍ പങ്കെടുക്കാന്‍ മകള്‍ക്കൊപ്പമെത്തിയ പേര്‍ളിയെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.
എല്ലാവിധ പിന്തുണയും നല്‍കി പേര്‍ളിയ്ക്കൊപ്പം തന്നെ നില്‍ക്കുന്ന ആളാണ് ശ്രീനിഷും. കരിയറില്‍ ഉയരാന്‍ ഭാര്യയെ സഹായിച്ച് ഒപ്പം നില്‍ക്കുന്ന ശ്രീനിഷിനെയും ആരാധകര്‍ അഭിനന്ദിക്കുന്നുണ്ട്. ഇപ്പോഴിതാ, കാണെക്കാണെ എന്ന ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് പേര്‍ളി നടത്തിയ അഭിമുഖത്തിന്റെ ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ടോവിനോ തോമസ്, ഐശ്വര്യ ലക്ഷ്മി, നിര്‍മ്മാതാവ് എന്നിവരാണ് അഭിമുഖത്തില്‍ പങ്കെടുത്തത്. ഗൂഗിള്‍ മീറ്റില്‍ അഭിമുഖം പുരോഗമിക്കുന്നതിനിടെയാണ് നില കരഞ്ഞത്. മകളുടെ കരച്ചില്‍ കേട്ട് പേര്‍ളിയുടെ ശ്രദ്ധ തിരിയുന്നുണ്ടെങ്കിലും അഭിമുഖം ഭംഗിയായി തന്നെ നടക്കുന്നുണ്ട്.
ശ്രീനിഷ് എത്ര ശ്രമിച്ചിട്ടും നില കരച്ചില്‍ നിര്‍ത്താതെ വന്നതോടെ ക്ഷമ ചോദിച്ച് പേര്‍ളി കുഞ്ഞിനെ എടുത്ത് തോളിലിട്ടു. വീണ്ടും ക്ഷമ ചോദിച്ചെങ്കിലും അത് സാരമില്ല ഞങ്ങള്‍ക്കും നിലയെ പരിചയപ്പെടാമല്ലോ എന്നായിരുന്നു ടോവിനോയുടെ മറുപടി. കരച്ചില്‍ അടങ്ങുന്നത് വരെ കുഞ്ഞിനെ തോളിലിട്ടാണ് പേര്‍ളി അഭിമുഖം നടത്തിയത്. ഇതിനോടകം തന്നെ ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും നിരവധി പേര്‍ പേര്‍ളിയെ അഭിനന്ദിച്ച് രംഗത്തെത്തുകയും ചെയ്തു. ഏതൊരു സ്ത്രീയ്ക്കും അമ്മയ്ക്കും അഭിമാനമാണ് പേര്‍ളി എന്നാണ് ആരാധകര്‍ പറയുന്നത്. കരിയറിനും കുടുംബ ജീവിതത്തിനും തുല്യ പ്രാധാന്യം നല്‍കി മുന്‍പോട്ട് പോകുന്ന ആളാണ് പേര്‍ളിയെന്നും ആരാധകര്‍ പറയുന്നു.
ബിഗ് ബിസ് വീടിനുള്ളിലെ പേര്‍ളിയുടെയും ശ്രീനിയുടെയും പ്രണയത്തെ മത്സരത്തിന് വേണ്ടി നടത്തുന്ന വെറും ഡ്രാമയാണ് പലരും വിധിയെഴുതിയിരുന്നു. എന്നാല്‍, ബിഗ്‌ബോസില്‍ നിന്ന് പുറത്തെത്തിയിട്ടും ഇരുവരും പരസ്പരം കൈവിടാതെ നിന്നതോടെ ആരാധകരും ഇവര്‍ക്ക് സപ്പോര്‍ട്ട് നല്‍കുകയായിരുന്നു. പിന്നീട്, ശ്രീനിഷും പേര്‍ളിയും തമ്മിലുള്ള പ്രണയവും വിവാഹവുമെല്ലാം ആരാധകര്‍ ആഘോഷമാക്കുന്നതാണ് മലയാളികൾ കണ്ടത്. 2021 മാർച്ച് 20നാണ് പേർളിയ്ക്കും ശ്രീനിഷിനും പെൺകുഞ്ഞ് പിറന്നത്. മകൾ ജനിച്ച വിവരം ആദ്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത് ശ്രീനിഷാണ്.
-
Trending Social Media2 years ago
പാവമാണ് അവൻ, അവന്റെ ജീവിതമാണ് ഇല്ലാതാക്കുന്നത്; നിറകണ്ണുകളോടെ മണിക്കുട്ടന്റെ അമ്മ
-
Celebrities2 years ago
ഷിയാസ് കരീമിന്റെ കുടുംബവുമൊത്തുള്ള വീഡിയോ പങ്ക് വെച്ച് ലക്ഷ്മി നക്ഷത്ര
-
Trending Social Media2 years ago
വന്ദനത്തിന് ശേഷം ഗാഥയെ കാണാൻ ലണ്ടനിലെത്തിയ ശ്രീനിവാസനും പ്രിയദർശനും കണ്ടത് ഞെട്ടിക്കുന്ന കാഴ്ച
-
Trending Social Media2 years ago
നവീനും ജാനകിക്കും മുന്നില്‍ സ്റ്റാർ മാജിക് താരങ്ങളുടെ ‘റാസ്പുടിൻ’ വേർഷൻ
-
Exclusive2 years ago
ഞാൻ വില്ലത്തിയല്ല, അമ്പിളിയ്ക്ക് ഏതോ ബെറ്റർ ചോയ്സുണ്ട്; ആദിത്യൻ-അമ്പിളി വിഷയത്തിൽ ഗ്രീഷ്മ
-
Trending Social Media2 years ago
ഞാൻ വിവാഹമോചിതനും ഒരു കുട്ടിയുടെ അച്ഛനുമാണ്; ഋതുവുമായി നാല് വർഷമായി പ്രണയത്തിലാണെന്ന് ജിയാ ഇറാനി
-
Trending Social Media2 years ago
അന്നേ ഞാൻ പറഞ്ഞതാണ് ആ ബന്ധം അധികനാൾ നിലനിൽക്കില്ലെന്ന്; ആദിത്യനെതിരെ ജയന്റെ മകൻ മുരളി ജയൻ
-
Trending Social Media2 years ago
മമ്മൂട്ടിയുടെ ദാമ്പത്യത്തെ കുറിച്ചുള്ള കാഴ്ച്ചപ്പാട് മാറ്റിയ ആ വിവാഹ മോചന കേസ്; മനസ്സ് തുറന്ന് താരം
You must be logged in to post a comment Login